വഴിയോര കച്ചവടക്കാര്‍ക്കെതിരേ നഗരസഭ നടപടി തുടങ്ങി

തൊടുപുഴ: നഗരത്തില്‍ ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസം സൃഷ്ടിച്ച്‌ പ്രവര്‍ത്തിച്ചു വരുന്ന വഴിയോര കച്ചവടക്കാര്‍ക്കെതിരേ നഗരസഭ നടപടി തുടങ്ങി.ഇന്നലെ തൊടുപുഴ- മുതലക്കോടം ഭാഗത്തെ വഴിയോരങ്ങളില്‍ നഗരസഭ ആരോഗ്യവിഭാഗം, പിഡബ്യുഡി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം നിരവധി കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.

അപകടകരമായ രീതിയില്‍ ഗതാഗതത്തിന് തടസം സൃഷ്ടിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പിഡബ്യുഡി നോട്ടീസ് നല്‍കി.

മൂന്നു ദിവസത്തിനകം ഇവ റോഡരികില്‍ നിന്ന് മാറ്റണമെന്നും നിര്‍ദേശം നല്‍കി. പോലീസിന്‍റെ സഹായത്തോടെയായിരുന്നു പരിശോധനയും നോട്ടീസ് നല്‍കിയതും.

നഗരത്തില്‍ അനധികൃതമായി വഴിയോരക്കച്ചവടക്കാര്‍ തന്പടിക്കുന്നത് ഗതാഗതക്കുരുക്കിനും കാല്‍നടയാത്രക്കാര്‍ക്കും ദുരിതം വിതക്കുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുമായി നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ രംഗത്തിറങ്ങിയതെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു.

വരും ദിവസങ്ങളില്‍ നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പരിശോധന നടത്തും.

നിയമം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Vartha Malayalam News - local news, national news and international news.