ചോറുവെയ്ക്കാത്തതുകൊണ്ട് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഒഡീഷയിലെ സംബല്‍പൂരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
35 വയസ്സുകാരിയായ പുഷ്പ ധാരുവയെ അടിച്ചുകൊന്ന 40 വയസുകാരന്‍ സനാതന്‍ ദാരുവാ ഇപ്പോൾ പോലീസ് കസ്റ്റഡിയിയിലാണ്. ദമ്ബതിമാര്‍ക്ക് ഒരു മകനും മകളുമുണ്ട്.
സംഭവം നടക്കുന്ന ദിവസം മകന്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു. മകള്‍ ഒരു വീട്ടില്‍ വീട്ടുജോലിക്കാരിയാണ്. ഭാര്യ മാത്രമാണ് സംഭവദിവസം വീട്ടിലുണ്ടായിരുന്നത്. സനാതന്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോറ് പാകം ചെയ്യാതെ കറി മാത്രം പാകം ചെയ്തതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. തിരികെയെത്തിയപ്പോള്‍ അമ്മ മരിച്ചുകിടക്കുന്നതായി കണ്ട മകന്‍ പോലീസിനെ വിവരമറിയിച്ചു. പിന്നാലെ പോലീസ് ഭര്‍ത്താവിനെ പിടികൂടുകയായിരുന്നു.