സ്നാനത്തെ സംബന്ധിച്ച് വിശ്വാസി ചോദിച്ച ചോദ്യത്തിന് വിചിത്ര മറുപടിയുമായി എ ഐ പുരോഹിതൻ

ർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, അനുനിമിഷം ലോകത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്. എ ഐ - ജനറേറ്റഡ് ചാറ്റ്ബോട്ടുകളുടെ സേവനം വലിയ തോതിൽ ഇന്ന് ആളുകൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ സാങ്കേതിക വിദ്യയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികതയെ കുറിച്ച് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. 

അടുത്തിടെ നടന്ന വിചിത്രമായ ഒരു സംഭവത്തിൽ, കാത്തലിക് ആൻസേഴ്‌സ് എന്ന പേരിലുള്ള ഒരു കത്തോലിക്കാ അഭിഭാഷക സംഘം പുതുതായി സൃഷ്ടിച്ച എ ഐ പുരോഹിതന്‍റെ സേവനം പൂർണമായും നിർത്തലാക്കി. ചാറ്റ് ബോട്ടിനോട് ചോദ്യങ്ങൾ ചോദിച്ച ആളുകൾക്ക് അസാധാരണമായ ഉത്തരങ്ങൾ ലഭിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് ഇത്. കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി കായികതാരങ്ങളും മറ്റും ഉപയോഗിക്കുന്ന ഒരു പാനീയമായ 'ഗറ്റോറേഡ്' ഉപയോഗിച്ച് കൊണ്ട് കുട്ടികളെ സ്നാനപ്പെടുത്താം എന്നായിരുന്നു എ ഐ പുരോഹിതൻ ഒരു വിശ്വാസിക്ക് നൽകിയ നിർദ്ദേശം. "സുഹൃത്തേ. നമ്മള്‍ പങ്കുവെക്കുന്ന വിശ്വാസം പോലെ തന്നെ യാഥാർത്ഥ്യമാണ് ഞാനും." എന്ന് പറഞ്ഞായിരുന്നു പുരോഹിതന്‍റെ നര്‍ദ്ദേശം. 

വിശ്വാസികളായ ആളുകളുടെ മതപരമായ സംശയങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിനായി തയ്യാറാക്കിയിരുന്ന ഈ എഐ പുരോഹിതനെ 'ഫാദർ ജസ്റ്റിൻ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ വിശ്വാസികളോട് വിചിത്രമായ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയതോടെ ഈ എ ഐ പുരോഹിതന്‍റെ സേവനം അവസാനിപ്പിക്കാൻ കാത്തലിക് ആൻസേഴ്‌സ് തീരുമാനിക്കുകയായിരുന്നു. 

Vartha Malayalam News - local news, national news and international news.