17 കാരനെ നിരന്തരം പീഡത്തിനിരയാക്കിയത് പ്രശസ്ത ധ്യാനഗുരു ഫാ.പോൾ തട്ടുപറമ്പിൽ: വൈദികൻ ഒളിവിൽ പോയത് ബിഷപ്പ് പാമ്പ്ലാനിയുടെ അറിവോടെയോ?

 

കാസർകോട്: പതിനേഴുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയ വൈദികനെതിരേ കേസ്. അതിരുമാവ് ഇടവക വികാരി ഫാദർ പോള്‍ തട്ടുപറമ്ബിലിനെതിരേയാണ് പരാതി.കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈദികൻ ഒളിവില്‍ പോയിരിക്കുകയാണ്.

2024-മേയ് 15 മുതല്‍ ഓഗസ്റ്റ് 13-വരെയുള്ള കാലയളവില്‍ വൈദികൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് വ്യക്തമാക്കുന്നത്.മൂന്നു മാസക്കാലം നിരന്തരമായി പതിനേഴുകാരനെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കി.പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠനസഹായത്തിന് ധ്യാനം നടത്തിയിരുന്ന ഇയാൾ ആരുമറിയാതെ ആൺകുട്ടികളോട് മോശമായി പെരുമാറിയിരുന്നു. തലശ്ശേരി ആർച്ച് ബിഷപ്പായ ഫാ. ജോസഫ് പാമ്പ്‌ളാനിയുടെ ഉറ്റ സുഹൃത്താണ് ഈ വൈദികൻ.പോലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി. സഭയുടെ ഉന്നത ബന്ധത്തിലുള്ള ഇയാളെ ഒളിവിൽ പോകാൻ സഹായിക്കുന്നത് സഭാധികാരികൾ ആണോയെന്ന സംശയം ബലപ്പെടുകയാണ്.

Vartha Malayalam News - local news, national news and international news.