അഫ്ഗാനിസ്താനെ വിറപ്പിച്ച് വീണ്ടും ഭൂചലനം; ഞായറാഴ്ചത്തെ ദുരന്തത്തില്‍ മരണസംഖ്യ 1400 കടന്നു
കാബൂൾ:അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്ബം. റിക്ടർ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഞായറാഴ്ച ഭൂചലനമുണ്ടായ അതേ മേഖലയില്‍ തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രമെന്ന് അറിയുന്നു. ഞായറാഴ്ച നടന്ന ഭൂകമ്ബത്തിന്റെ തീവ്രത 6 ആയിരുന്നു. 8 കിലോമീറ്റർ താഴെയായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുതിയ ഭൂചലനത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. തിങ്കളാഴ്ചയും തുടർചലനം നടന്നിരുന്നു. 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതിനു പിന്നാലെയാണ് കുറെക്കൂടി ശക്തമായ ഭൂചലനം നടക്കുന്നത്.
യൂറേഷ്യൻ, ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ.
അതെസമയം ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,411 ആയി ഉയർന്നുവെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. കുനാർ പ്രവിശ്യയില്‍ മാത്രം 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ പ്രസ്താവന വ്യക്തമാക്കി. 5,000-ലധികം വീടുകള്‍ തകർന്നു. ചൊവ്വാഴ്ചയാണ് ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. അഫ്ഗാനിസ്ഥാനില്‍ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഭൂകമ്ബമാണിത്. ഇത് മേഖലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഈ ദുരന്തം അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദീർഘകാലം നീണ്ടു നിന്ന വൈദേശിക ഇടപെടലുകള്‍ക്കും ഭീകരവാദത്തിനും ശേഷം ഇപ്പോഴും സാമ്ബത്തികമായി കാര്യമായി മുമ്ബോട്ടു പോകാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തോട് സഹായാഭ്യർത്ഥന നടത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ.
ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യ 1,000 ടെന്റുകള്‍ കാബൂളിലേക്ക് അയച്ചു. 15 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കാബൂളില്‍ നിന്ന് കുനാർ പ്രവിശ്യയിലേക്ക് അയച്ചു. ദുരിതാശ്വാസ സാമഗ്രികള്‍ തുടർന്നും അയക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സില്‍ കുറിച്ചു. തൊട്ടുപിന്നാലെ യുകെ ഒരു ദശലക്ഷം പൗണ്ടിന്റെ (10 കോടി രൂപ) അടിയന്തര ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായം നല്‍കുമെന്ന് ചൈനയും അറിയിച്ചു.
മേഖലയില്‍ രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ആളില്ലാതെയും, സംവിധാനങ്ങളില്ലാതെയും പലയിടങ്ങളിലും ദുരിതം തുടരുകയാണ്. ഭൂകമ്ബത്തിനു പിന്നാലെ കനത്ത മഴകൂടി പെയ്തതോടെ ദുരിതം ഇരട്ടിയായി. പലയിടത്തും മണ്ണിടിച്ചിലും മഴക്കെടുതികളുമാണ്. പല ഗ്രാമങ്ങളും മണ്ണിടിച്ചില്‍ മൂലം ഒറ്റപ്പെട്ട സ്ഥിതിയിലുമാണ്. കുന്നുകളും മലകളും നിറഞ്ഞ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
രക്ഷാപ്രവർത്തനം വെല്ലുവിളികള്‍ക്കിടയിലൂടെ തുടരുകയാണ്. ദുർഘടമായ മലനിരകളും, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും, അന്താരാഷ്ട്ര സഹായത്തിന്റെ കുറവുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായതിനാല്‍ അടിയന്തര സഹായം എത്തിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകും.
ഭൂകമ്ബം നാശനഷ്ടം വിതച്ച നംഗർഹാർ പ്രവിശ്യയുടെയും സമീപ പ്രദേശങ്ങളെയും ദുരിതത്തിലാക്കിയതായി യുഎസ് ജിയോളജിക്കല്‍ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. കുനാർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ അന്താരാഷ്ട്ര സമൂഹം മറക്കരുതെന്ന് യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഇന്ദ്രിക രത്വത്തെ അഭ്യര്‍ത്ഥിച്ചു. അഫ്ഗാനികള്‍ പ്രതിസന്ധികളും ആഘാതങ്ങളും നേരിടുകയാണ്. ഈ ദുരിതത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടനടി ഇടപെടണം. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തര സഹായം നല്‍കാൻ ലോകരാജ്യങ്ങള്‍ മുന്നോട്ട് വരണമെന്ന് താലിബാൻ സർക്കാർ അഭ്യർത്ഥിച്ചു.