കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുളൂര്‍ പാലത്തിനിടയില്‍ നിന്ന് കണ്ടെത്തി; മുങ്ങിയെടുത്തത് ഈശ്വര്‍ മല്‍പെയും സംഘവും

കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ(52) മൃതദേഹം കുളൂര്‍ പാലത്തിനടിയില്‍ നിന്നും കണ്ടെത്തി. ഫാല്‍ഗുനി പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച വെളുപ്പിന് മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകള്‍ പൊലീസിൽ അറിയിച്ചിരുന്നു.തുടർന്ന് താന്‍ മടങ്ങി വരില്ലെന്ന് കുടുംബ വാട്‌സ്‌ആപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചു.പോലീസ് അന്വേഷണം നടക്കുന്നതിനിടെ

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ മുംതാസ് അലിയുടെ ആഢംബര കാര്‍ കണ്ടെത്തിയതായി പ്രദേശവാസികള്‍ പനമ്ബൂര്‍ പൊലീസിനെ വിവരമറിച്ചിരുന്നു തുടര്‍ന്നാണ് ഫാല്‍ഗുനി പുഴയില്‍ തിരച്ചില്‍ നടത്തിയത്. മുംതാസ് അലി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി.

മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യവസായിയായ മുംതാസ് അലിയെ ബ്ലാക് മെയിൽ ചെയ്ത് പണം ആറ് പേര്‍ക്കെതിരെ സഹോദരന്‍ ഹൈദരലിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. റെഹാമത്ത്, അബ്ദുല്‍ സത്താര്‍, ഷാഫി, മുസ് തഫ, സൊഹൈബ്, സിറാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യാണ് പ്രതികള്‍ മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കൂടുതല്‍ പണമാവശ്യപ്പെട്ട് ഇവര്‍ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇയാൾ എന്ന് പരാതിയിലുണ്ട്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയുദീന്‍ ബാവയുടെയും ജനതാദള്‍ എസ് മുന്‍ എംഎല്‍സി ബി എ ഫാറുഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. കയറ്റുമതി വ്യവസായത്തിലായിരുന്നു മുംതാസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

Vartha Malayalam News - local news, national news and international news.