കൊറിയൻ ഗെയിമുകള്‍ നിരോധിക്കണം: മരിച്ച സഹോദരിമാരുടെ മുത്തച്ഛൻ

ഡല്‍ഹി: കൊറിയൻ ഗെയിമുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്, ഉത്തർപ്രദേശില്‍ മരിച്ച സഹോദരിമാരുടെ മുത്തച്ഛൻ.

ഡല്‍ഹി സ്വദേശിയായ ചേതൻ കുമാറിന്റെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് ബുധനാഴ്ച ഗാസിയാബാദിലുള്ള ഭാരത് സിറ്റി ഫ്ലാറ്റില്‍നിന്നു ചാടി മരിച്ചത്. സഹോദരിമാർ കൊറിയൻ ഗെയിമുകളോട് തീവ്രമായ അഭിനിവേശം കാണിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഗെയിമുകള്‍ നിരോധിക്കണമെന്ന് ഇവരുടെ മുത്തച്ഛൻ ദിലീപ് ആവശ്യപ്പെട്ടത്. മറ്റൊരാള്‍ക്ക് തങ്ങളുടെ അവസ്ഥ വരരുതെന്നും ഇനിയൊരു ജീവൻകൂടി നഷ്ടപ്പെടരുതെന്നും അദേഹം പറഞ്ഞു.

കെ-പോപ് സംഗീതവും ഓണ്ലൈൻ ഗെയിമുകളുമുള്‍പ്പെടെയുള്ള കൊറിയൻ സംസ്കാരത്തോടുള്ള കുട്ടികളുടെ ആരാധന വ്യക്തമാകുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. 2020 മുതല്‍ സ്കൂളില്‍ പോകാതിരിക്കുന്ന പെണ്കുട്ടികള്‍ക്ക് സാമൂഹികജീവിതമുണ്ടായിരുന്നില്ലെന്നും ഫ്ലാറ്റിനടുത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. കൊറിയൻ സിനിമകളുള്‍പ്പെടെ കാണാനും ഗെയിം കളിക്കാനും ഉപയോഗിക്കുന്ന ഫോണിന്റെ ഉപയോഗത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പിതാവ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നായി രുന്നു ആത്മഹത്യ.

Vartha Malayalam News - local news, national news and international news.