കട്ടപ്പന നഗരത്തിലെ രണ്ട് ഹോട്ടലുകളില്‍ നിന്നായി പുഴു അരിച്ച ഭക്ഷണം വിളമ്പി .തിങ്കളാഴ്ച രാത്രി ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലില്‍ നിന്നും ദമ്ബതികള്‍ കഴിച്ച ഭക്ഷണത്തിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി ലഭിച്ചത് . പുഴുവിനെ കണ്ടെത്തിയ ഭക്ഷണം പാഴ്സല്‍ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഹോട്ടല്‍ ജീവനക്കാർ വിസമ്മതിച്ചു.വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് ഭക്ഷണം എടുത്തു കൊണ്ടു പോയി എന്നുമാണ് ദമ്ബതികൾ പറയുന്നത് . പിന്നാലെ ഇവർ കട്ടപ്പന നഗരസഭയില്‍ പരാതി നല്‍കി. കട്ടപ്പന ഇടുക്കികവലയില്‍ പ്രവർത്തിക്കുന്ന മഹാരാജ ഹോട്ടലില്‍ നിന്നാണ് പുഴു അരിച്ച ഭക്ഷണം കിട്ടിയത് . തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആണ് കാഞ്ചിയാർ സ്വദേശികളായ ദമ്ബതികള്‍ ഹോട്ടലില്‍ എത്തിയത്. കഴിക്കാൻ കപ്പ ബിരിയാണി ആവശ്യപ്പെട്ടു. കഴിച്ചുകൊണ്ട് ഇരിക്കുമ്ബോഴാണ് ആഹാരത്തില്‍ പുഴു അരിക്കുന്നത് കണ്ടത്. തുടർന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാർ വന്ന് ആഹാരം തിരികെ എടുത്തു.
ഈ ഭക്ഷണം പാഴ്സല്‍ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചു എന്നും , വിഷയം ഒത്തുതീർപ്പാക്കാൻ ഉടമ ശ്രമിച്ചു എന്നുമാണ് ദമ്ബതികളുടെ പരാതി. തുടർന്ന് ചൊവ്വാഴ്ച ഇവർ നഗരസഭയില്‍ രേഖാ മൂലം പരാതി നല്‍കി. ദമ്ബതികളുടെ പരാതിയേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി.സംഭവം ഉണ്ടായി മണിക്കൂറുകള്‍ക്കുശേഷം പരാതി നല്‍കുമ്ബോള്‍, പരാതിക്ക് അടിസ്ഥാനമായ ഭക്ഷണം നശിപ്പിക്കാൻ ഹോട്ടൽ ജീവനക്കാർ ശ്രമിക്കും.അതുകൊണ്ട് തന്നെ ഹോട്ടലുകളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടൻതന്നെ നഗരസഭ അധികൃതരെ 9961751089 എന്ന നമ്ബറില്‍ അറിയിക്കണം എന്ന് ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് പറഞ്ഞു.